2017, സെപ്റ്റംബർ 16, ശനിയാഴ്‌ച

ഓർമയിലെ ഓണം

വീടിനു മുൻവശം ചെറിയൊരു അത്തപ്പൂക്കളം ഇടണമെന്ന് മനസ്സിൽ   കുറച്ചു ദിവസമായ് കയറിക്കുടിയൊരു ചെറിയ ആഗ്രഹമായിരുന്നു .
സ്‌കൂളിൽ പോകും വഴി മറ്റു വീടുകൾക്ക് മുന്നിലെ അത്തപൂക്കളങ്ങൾ കണ്ട് മനസ്സിൽ കയറിയതാവണം . അത് നിറവേറ്റാനായി ആദ്യം വേണ്ടത് കുറച്ചു പൂക്കളാണല്ലോ .അന്ന് ചെറിയ മഞ്ഞുണ്ട് . മഞ്ഞിന് കൂടെ കൂട്ടിനായി ചെറിയ ചാറ്റൽ മഴയും.  ചിങ്ങമാസത്തെ തിരുവോണ സൂര്യനുദിച്ചു തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു . ഞാൻ മഞ്ഞും മഴയും കൊണ്ടോടി കണ്ണിൽ കണ്ട കുറെയേറെ  പൂക്കൾ പറിച്ചു വീട്ടിലെത്തി .

ഈ പൂക്കൾ കൊണ്ടെങ്ങനെയാ പൂക്കളം ഇടുക ?. ''എനിക്കന്നു പൂക്കളം ഇടുവാൻ അറിയുന്നുണ്ടായിരുന്നില്ല'' . ഞാൻ പെങ്ങളെ വിളിക്കുവാനായ് കൈയിലിരുന്ന പൂക്കൾ അടങ്ങിയ കവർ തിണ്ണപുറത്ത് വെച്ചുകൊണ്ട് വീട്ടിനുള്ളിലേക്ക്  കയറി. പെങ്ങൾ റൂമിലില്ല . അടുക്കളയിലെത്തിയപ്പോൾ പെങ്ങളുൾപ്പടെ എല്ലാവരും ഉച്ചത്തേക്കുള്ള സദ്യയൊരുക്കുന്ന തിരക്കിലാണ്‌ . അതിനിടയിൽ അടുക്കളയിൽ  എന്നെ കണ്ടപാടെ അമ്മ പറഞ്ഞു '' പോയ് പല്ലുതേച്ചു കൈയും കാലും മുഖവും കഴുകി വാ... ഇഡലി തരാമെന്ന് .'' അന്നെനിക്ക് വയസ്സ് പതിനൊനാവുന്നതേ ഉള്ളു .

എനിക്കപ്പോൾ  വിശക്കുന്നുണ്ടായിരുന്നില്ല .മനസ്സ് നിറയെ പൂക്കളമാണല്ലോ.  ഞാൻ തിണ്ണ പുറത്തിരുന്ന പൂക്കളിരുന്ന കവറെടുത്തു മുറ്റത്തേക്കിറങ്ങി. കൈകൊണ്ടു മണ്ണൊക്കെയൊന്ന് ലെവലാക്കി  ഒരുവിധമൊരു വൃത്തം ഉണ്ടാക്കി പൂക്കളെല്ലാം കൂടി തട്ടി അതിലേക്കിട്ടു. അതായിരുന്നു എന്റെ ആദ്യത്തെ അത്തപ്പൂക്കളം . അത്തപ്പൂക്കളമെന്ന് പറയാൻ പറ്റില്ല .പല നിറത്തിലുള്ളൊരു വട്ടം .

കുറേനേരം അങ്ങനെ പൂക്കളവും  നോക്കി ഞാനങ്ങനെ  നിന്നു. കാലു കഴച്ചപ്പോൾ വന്നു തിണ്ണപ്പുറത്തിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് കമലാക്ഷിയമ്മുമ്മയുടെ വക ഓക്കാനം കേൾക്കുന്നത് . എന്റെ വീടിനു ചേർന്നുള്ള വടക്ക് വശത്തെ അൻപതു സെന്റ് പുരയിടത്തിലാണ്  ഒരു ചെറിയ മുറിയും ഹാളും അടുക്കളയുമുള്ള  ഓടിട്ട അമ്മുമ്മയുടെ വീട്. വീട്ടിൽ അമ്മുമ്മ ഒറ്റക്കാണ് . ഭർത്താവ് നേരുത്തേ മരിച്ചു . ഒരു മോളുണ്ട് . മോളെ കെട്ടിച്ചയച്ചത് സ്വൽപം ദൂരത്താണ് .മോളെ കാണണമെന്ന് അമ്മുമ്മക്കോ , അമ്മുമ്മയെ കാണണമെന്നു മോളോ വിചാരിച്ചാൽ  രണ്ടു വണ്ടിയും ഒരു വള്ളവും കയറേണ്ടിവരും. മോൾക്ക് മൂന്ന് മക്കളുണ്ട് . അതിൽ മൂത്ത മകന് പ്രായം അന്ന്  ഇരുപത്തിനാല്.

ഓക്കാനം എന്ന് പറഞ്ഞല്ലോ .അത് കമലാക്ഷി അമ്മുമ്മ പല്ലു തേക്കുന്നതിന്റെയാണ്  . താഴേയും മുകളിലുമായി നാലഞ്ചു പല്ലേയുള്ളു എന്നാലും അതിൽ  മുപ്പത്തിനാല് പല്ലു തേക്കാനുള്ള ഉമിക്കരിയിട്ടാണ് പിടി. ഞാനതങ്ങനെ നോക്കിനിന്നു . മുൻപും ഒരുപാട് വട്ടം ഞാനതു നോക്കി നിന്നിട്ടുണ്ട് . പല്ലുതേപ്പും മുഞ്ഞികഴുവക്കവും കഴിഞ്ഞു അമ്മുമ്മ കിണറ്റിനു കിഴക്കു വന്ന് സൂര്യനെ കൈകൂപ്പി എന്തൊക്കയോ പിറുപിറുപ്പ് തുടങ്ങി .ഞാൻ തിണ്ണപുറത്ത് നിന്നെണീറ്റ്‌ അമ്മുമ്മക്ക് അടുത്തെത്തി സൂക്ഷിച്ച് നോക്കി . കണ്ണുകൾ രണ്ടും അടച്ചു കൈകൂപ്പി പ്രാർത്ഥിക്കുകയാണ് അമ്മുമ്മ .

പ്രാർഥന കഴിഞ്ഞു കണ്ണ് തുറന്നു ആദ്യം കണ്ടത് എന്നെ തന്നെയാണ് . ഞാൻ തന്നെയായിരിക്കണം അമ്മുമ്മയുടെ തിരുവോണ ദിന കണിയെന്നു തോന്നുന്നു. അത് കൊണ്ടാവും തെറി വിളിക്കാൻ മാത്രമായ് തുറന്നിരുന്ന അമ്മുമ്മയുടെ വായ് എന്നെ നോക്കി അന്ന് ചിരിച്ചത് .തെറി വിളിക്കാൻ തുറക്കുന്ന  വാ എന്ന് പറഞ്ഞല്ലോ . അതിനൊരുപാട് കാരണങ്ങളുണ്ട് . അതിലൊരു കാരണം ഇപ്പോൾ പറയാം . അമ്മുമ്മയെ പേരെടുത്തു കമലാക്ഷി അമ്മുമ്മേ എന്നാണ് ഞാൻ വിളിക്കാറ് . അങ്ങനെ വിളിക്കുമ്പോൾ അമ്മുമ്മ  ചോദിക്കും നിന്റെ തന്തയെയും നീ പേര് പറഞ്ഞാണോടാ വിളിക്കുന്നേന്ന്. അത്രേയുള്ളു . ഇതു അമ്മുമ്മയുടെ വായിൽ നിന്ന് കേൾക്കാൻ എനിക്കും അങ്ങനെ വിളിക്കാൻ അമ്മുമ്മയ്ക്കും  വലിയ ഇഷ്ട്ടമാണ് . അതുകൊണ്ടുതന്നെ ഒരുപാട് നാൾ അമ്മുമ്മയുടെ വായിൽ നിന്ന് തന്തക്ക് വിളി കേട്ടിരുന്നു .

എന്നാൽ അന്ന് ഞാൻ  അമ്മുമ്മയെ പേരെടുത്തു വിളിച്ചിട്ടും എന്നെ തന്തക്ക് വിളിച്ചില്ല. മാത്രമല്ല വളരെ സ്നേഹമായ് വീട്ടിനുള്ളിൽ നിന്ന് കഴിക്കാൻ ഒരുപാട് മധുര പലഹാരങ്ങളെടുത്ത് തരുകയും ചെയ്‌തു  .കൂടാതെ അമ്മുമ്മ എന്നെ മുറ്റത്ത് പുക്കളമിടാൻ കൂട്ടുകയും ചെയ്‌തു . അതിനു മുന്നേ ഞാൻ വീട്ടിൽ ഇട്ട പുക്കളത്തിന്റെ കഥ പറഞ്ഞിരുന്നു .

അമ്മുമ്മ കുറച്ച് ചാണകം എടുത്ത് വെള്ളത്തിൽ കുഴച്ച് മുറ്റത്തൊരു ചെറിയ വൃത്തമുണ്ടാക്കി. ആ വൃത്തത്തിന്റെനടുക്കായി ഒരു ഉരുള ചാണകവും വെച്ചു . അപ്പോഴേക്കും ഞാൻ എന്റെ വീട്ടിനു മുൻപിൽ വട്ടത്തിൽ കൂട്ടി ഇട്ടിരുന്ന പൂക്കളെല്ലാം കൂടി  കവറിലാക്കി കൊണ്ട് അമ്മുമ്മക്ക് അരികിൽ വെച്ചു .അമ്മുമ്മ ആ കവറിൽ നിന്നും  ജമന്തി പൂക്കളിൽ നിന്നൊരെണ്ണമെടുത്തു ഉരുള ഉരുട്ടി നടുക്കുവെച്ച ചാണകത്തിനു മേൽ കുത്തി നിർത്തി. ശേഷം  അതിനു ചുറ്റും തുമ്പപ്പൂവ് വിതറി. പിന്നെ ജമന്തി . ശംഖു പുഷ്‌പം , റോസാപ്പൂവ് , ചെമ്പരത്തി, ഇതെല്ലാം നിരത്തി ഒരു ചെറിയ പത്ത് അടുക്കുള്ള പൂക്കളം അമ്മുമ്മ ഇട്ടു . ഞാനതെല്ലാം നോക്കി അടുത്ത് തന്നെ നിന്നു .

പുക്കളമിട്ടു അമ്മുമ്മ കൈ കഴുകി വിളക്ക് കത്തിക്കാനായ്  വീട്ടിനകത്ത് കയറുമ്പോൾ അടുക്കളയിൽ ഉച്ചക്കഴ്ത്തേക്കുള്ള ചോറ് തിളക്കുന്നുണ്ടായിരുന്നു .  എനിക്കതു കണ്ടപ്പോൾ സങ്കടം തോന്നി . ''സാധാരണ ഒരു നേരമെങ്കിലും  അമ്മുമ്മ എന്റെ വീട്ടിൽ നിന്നാണ് കഴിക്കാറ്''. ചുമ്മാതല്ല കേട്ടോ , പറമ്പിലുള്ള തേങ്ങയും , മാങ്ങയും, ചക്കയും  ക്കെ  കൊണ്ട് വരും . അത് അമ്മ വാങ്ങിയില്ലേ വല്യ പുകിലാവും .'' അതുകൊണ്ടു തന്നെ 'അമ്മ അതൊക്കെ വേണ്ടെങ്കിലും വാങ്ങും .

ഞാൻ ചോദിച്ചു.

''എന്തിനാ അമ്മുമ്മ ഇന്ന് ഇവിടെ ചോറ് വെച്ചേ ? എന്റെ വീട്ടിൽ നിന്ന് കഴിച്ചൂടായിരുന്നോ ?. ''

ആ ചോദ്യത്തിന് അന്ന് അമ്മുമ്മ പറഞ്ഞത് ഇങ്ങനെയാണ് .

ഇന്ന് ഇവിടെ കഴിക്കാൻ ആളുണ്ടാവും മോനെ . മക്കളൊക്കെ ഇന്ന് വരും .

മറുപടി കേട്ട് ഞാനിറങ്ങി എന്റെ വീട്ടിലെത്തി അമ്മയോട് അമ്മുമ്മ ചോറ് വെച്ചെന്ന വിവരം സങ്കടത്തോടെ പറഞ്ഞു .

തിരുവോണത്തിന് അടുപ്പ് പുകയണമെന്ന് അമ്മയോട് അമ്മുമ്മ നേരുത്തേ പറഞ്ഞിരുന്ന കാര്യമപ്പോൾ   അമ്മ  എന്നോട് പറഞ്ഞു .

ഞാൻ വീണ്ടും മുറ്റത്തേക്കിറങ്ങി . കമലാക്ഷിയമ്മുമ്മ അമ്മുമ്മയുടെ വീടിനു പടിഞ്ഞാറ് കുറച്ച് തെക്ക് മാറിയൊരു കൊച്ചു തെങ്ങ് നിൽപ്പുണ്ട് . അതിനരികിലായ് നിൽക്കുകയാണ് . ഞാനോടി അവിടെയെത്തി .

 ഇവിടെ എന്താ അമ്മുമ്മേ ? അപ്പോഴെനിക്ക് കമലാക്ഷിയെന്ന് പേരിനൊപ്പം ചേർത്ത്  വിളിക്കാൻ തോന്നിയില്ല.

''എന്റെ ഭർത്താവിനെ ദഹിപ്പിച്ചത്  ഇവിടെയാ മോനെ . എന്നിട്ടു വെച്ച തേങ്ങാ ഇതു . അന്ന് മോൻ ജനിച്ചിട്ടില്ല''

ഞാൻ അത്ഭുതത്തോടെ തെങ്ങിന് മുകളിലോട്ടു നോക്കി . തേങ്ങാ പിടിച്ചിട്ടില്ല . അതുകൊണ്ടു തന്നെ ചോദിച്ചു .

അമ്മുമ്മേ ഇതിലെന്താ തേങ്ങാ പിടിക്കാത്തെ .

''പിടിക്കും മോനേ പിടിക്കും ഒരു ദിവസം പിടിക്കും'' . ഇതു പറഞ്ഞു അമ്മുമ്മ തിരിച്ചു വീട്ടിലേക്ക് പോയ് .


ആ അൻപതു സെന്ററിൽ മൂന്നു മാവ് , രണ്ട് അത്തി  , ഒന്ന് വീതം  കശുമാവ് , തെരളി , പുളിമരം ,പിന്നെ കുറെയേറെ വാഴകൾ ,പത്തിരുപതു തെങ്ങ് .പ്ലാവ്. അങ്ങനെ എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നതും നോക്കി ഞാനങ്ങനെ നിൽക്കുമ്പോഴാണ് അമ്മയുടെ നീട്ടിയുള്ള വിളി വരുന്നത് .

പല്ലു തേക്കാൻ പറഞ്ഞു വിട്ടിട്ട് നീ ഇതു എവിടെയാടാ ?

അമ്മയോട് ദാ വരുന്നെന്നും പറഞ്ഞു  ഞാനോടി കിണറ്റിൻക്കരയിലെത്തി പല്ലും തേച്ച്, കൈയും കാലും മുഖവും കഴുകിയെന്നു വരുത്തി അമ്മക്കരികിലെത്തി. അടുക്കളയിലപ്പോൾ പായസത്തിനായ് അണ്ടിപ്പരിപ്പും ഉണങ്ങിയ മുന്തിരിങ്ങയും നെയ്യിൽ മൂപ്പിക്കുന്ന മണം നിറഞ്ഞിരുന്നു . അതിടയിൽ കൂടി അമ്മ ഒരു പാത്രത്തിൽ ഇഡലിയിൽ സാമ്പാർ ഒഴിച്ച് കൊണ്ട് കൈയിൽ തന്നിട്ട് പറഞ്ഞു . കഴിച്ചിട്ട് കുറച്ചു കഴിഞ്ഞു കുളിക്കണം . എന്നിട്ടാ കട്ടിലിന്റെ പുറത്തിരിക്കുന്ന പുതിയ ഉടുപ്പും നിക്കറും എടുത്തിടാൻ പറഞ്ഞിട്ട് അമ്മ വീണ്ടും അടുക്കളയിലെ പുകക്കുള്ളിലെവിടയോ മറഞ്ഞു .

ഞാൻ ഇഡലി കഴിച്ചു കഴിഞ്ഞു. കുറെ നേരം കളിച്ചു . പിന്നെ കുളിച്ചു വന്നു കട്ടിലിന്റെ പുറത്തിരുന്ന ഉടുപ്പും നിക്കറും എടുത്തിട്ടു കൊണ്ട് അടുക്കളയിലെത്തി . അപ്പഴും അമ്മയുടെ ഓട്ടം കഴിഞ്ഞിട്ടുണ്ടായിരുന്നില്ല . അപ്പോഴേക്കും അച്ഛൻ കുറച്ചു വാഴയില  വെട്ടികൊണ്ടു വന്നു കഴുകി തുടച്ചു മേശമേൽ ഓരോന്നായി നിരത്തി . ഞങ്ങളെല്ലാരും  കൂടി ചോറും പപ്പടവും , പരിപ്പും , അവിയലും , തോരനും, പച്ചടിയും  , കിച്ചടിയും ,അച്ചാറും  വിളമ്പി ഒരുമിച്ചിരുന്നു  തിരുവോണസദ്യ കഴിച്ചു.

സദ്യ കഴിച്ചു പായസവും കുടിച്ചു കളിക്കാനായി വീണ്ടും ഞാൻ വീട്ടിനു അടുത്തുള്ള പറമ്പത്തേക്കിറങ്ങി. അവിടെ കളിയ്ക്കാൻ കുറെയേറെ കൂട്ടുകാരും ഉണ്ടായിരുന്നു  കുറെ നേരം  അങ്ങനെ ഓടിയും ചാടിയും ഒരു പരുവമായി തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ അമ്മുമ്മ വീട്ടു പടിക്കൽ ആരെയോ നോക്കി നിൽക്കുന്നു . ഞാൻ നടന്നു അമ്മുക്കരികിലെത്തി.

അമ്മുമ്മ കഴിച്ചോ ?

''കഴിച്ചു മോനെ . മോൻ കഴിച്ചോ ?''

ഞാൻ നേരുത്തേ കഴിച്ചമ്മുമ്മ. അമ്മുമ്മയുടെ മക്കളാരും വന്നില്ലേ ? .

''ഇല്ല മോനേ . ഇനി വരില്ലായിരിക്കും . സമയം ഇത്ര ആയില്ലേ'' .  ഇതും  പറഞ്ഞു കണ്ണും തുടച്ചു അമ്മുമ്മ അകത്തേക്ക് പോയ് . ഞാൻ നോക്കുമ്പോൾ അകത്തു വിളക്കിനു മുന്നിൽ ഒരിലയിൽ ചോറും കറികളും വിളമ്പി വെച്ചിരിക്കുന്നു . അത് മരിച്ചു പോയ അപ്പൂപ്പനുള്ളതായിരിക്കണം . ഞാൻ വീട്ടിലേക്ക് നടന്നു . അവിടെ അമ്മ ഞാൻ പുതിയ ഉടുപ്പും നിക്കറും ഇട്ടു കളിയ്ക്കാൻ പോയതിനു തിരുവോണം ആയ ഒറ്റക്കാരണത്താൽ തല്ലാൻ കഴിയാത്ത സങ്കടം മുഴുവൻ മുഖത്ത് കെട്ടിനിർത്തി നിൽക്കുന്നുണ്ടായിരുന്നു എന്നെ വരവേൽക്കാൻ .

തിരുവോണം കഴിഞ്ഞു. കൂടെ അവിട്ടവും ,ചതയവും . അമ്മുമ്മയുടെ മകൾ വന്നില്ല . ഈ മൂന്നു ദിവസവും അമ്മുമ്മ മോളേയും കാത്ത് പടിക്കൽ ഒരുപാട് നേരം നിൽക്കുന്നതു ഞാൻ കണ്ടു . ദിവസങ്ങൾ കഴിഞ്ഞു . ഓണ അവധി കഴിഞ്ഞു സ്‌കൂൾ തുറന്നു. അങ്ങനെ ഒരു ദിവസം സ്‌കൂൾ വിട്ടു വീട്ടിലേക്ക് വരുമ്പോൾ  അമ്മുമ്മയുടെ മോളതാ എതിരേ വരുന്നു കരഞ്ഞുകൊണ്ട് . എന്നെക്കണ്ടതും കണ്ണൊക്കെ തുടച്ച് വിശേഷങ്ങളൊക്കെ തിരക്കി പെട്ടെന്ന് പോണം മോനെ എന്നാലേ വണ്ടി കിട്ടുള്ളുന്നു പറഞ്ഞു പോയ് മറഞ്ഞു. വീട്ടിലെത്തിയപ്പോളാണ് അറിയുന്നത് അമ്മുമ്മയുമായ് വഴക്കായി ഇറങ്ങി പോയതാണെന്ന് . ഓണത്തിന് വരാഞ്ഞത് കൊണ്ട് അമ്മുമ്മ കുറേ പറഞ്ഞത്രേ .

പിറ്റേന്ന് ശനിയാഴ്ച ആയിരുന്നു .സ്‌കൂളിൽ പോകണ്ടാത്തതുകൊണ്ടു  ഒരുപാട് വൈകിയാണ് എണീറ്റെ . എണീറ്റ് മുറ്റത്തേക്കിറങ്ങിയപ്പോൾ അമ്മുമ്മയുടെ വീട്ടിലൊരു ഒച്ചയും അനക്കവും . ഞാൻ നോക്കുമ്പോൾ അമ്മുമ്മയുടെ മോളും , മോളുടെ മക്കളും വന്നിട്ടുണ്ട് . ഞാൻ അങ്ങോട്ട് ചെന്ന് . അമ്മുമ്മ ശാന്തയായിരിക്കുന്നു . മുഖത്ത് സന്തോഷം നിഴലിച്ചു നിൽക്കുന്നു . എന്നെ വിളിച്ചു മക്കൾ കൊണ്ട് വന്ന പലഹാരങ്ങളിൽ കുറേ കവറിലാക്കി തന്നു . ഇതൊരു കഥ

ഈ കഥ അല്ലെങ്കിൽ ജീവിതം കഴിഞ്ഞിട്ടിപ്പോൾ  ഇരുപതു വർഷം കഴിഞ്ഞിരിക്കുന്നു . ഇപ്പഴും തിരുവോണം എന്ന് കേൾക്കുമ്പോൾ അമ്മുമ്മയെയാണ് ഓർമ വരുന്നത് .

കഴിഞ്ഞ ഓണത്തിനു ഞാൻ നാട്ടിലുണ്ടായിരുന്നു  .അന്ന് തിരുവോണസദ്യയുണ്ട് കൈ കഴുകാനായി പുറത്തിറങ്ങുമ്പോഴാണ് വീണ്ടും ആ  പഴയ തെങ്ങു മനസ്സിൽ കയറിയത്  . കൈ കഴുകി ഞാൻ തെങ്ങിനടുത്തെത്തി. മുകളിലേക്ക് നോക്കി .  കുലയിൽ നറച്ച്  തേങ്ങകൾ . ആ തെങ്ങിന് തൊട്ടടുത്ത് തന്നെ വളരാൻ ആഗ്രഹം ഇല്ലാത്തതു പോലെ മറ്റൊരു  തൈതെങ്ങും  നിൽക്കുന്നു  . അതെന്റെ കമലാക്ഷി അമ്മുമ്മയുടേതാണു. അമ്മുമ്മ മരിച്ചിട്ടു ഇപ്പോൾ പതിനൊന്നു കൊല്ലമാകുന്നു . അവിടെ വെച്ചേക്കുന്ന തൈതെങ്ങു പുതിയതാണ് അവിടെ വെയ്ക്കുന്നതൊന്നും കിളിക്കുന്നില്ല . എന്തോ ആ മണ്ണിൽ കുളിക്കാൻ പാടുപോലെ .ഇപ്പോൾ വെച്ചിരിക്കുന്നതും കിളിക്കുന്ന ലക്ഷണങ്ങളൊന്നും കാണുന്നില്ല . ചിലപ്പോൾ വർഷങ്ങളായുള്ള ഏകാന്ത ജീവിതം ആ മണ്ണിനെ അമ്മുമ്മ വെറുത്തുകാണും . എത്ര  നേരം അവിടെങ്ങനെ നിന്നെന്നോർമ്മയില്ലാ . വാതിൽക്കൽ നിന്ന് അമ്മ വിളിക്കുമ്പോഴാണ് ഓർമ്മയിൽ നിന്നുണർന്നതു . കണ്ണ് തുടച്ചു അമ്മയുടെ അടുക്കലെത്തുമ്പോൾ അമ്മ ഒന്നേ ചോദിച്ചുള്ളൂ .

''അമ്മുമ്മയുടെ തെറി വിളി കേൾക്കാതെ നിനക്ക് പറ്റുന്നില്ലല്ലേ?''

ഞാൻ കണ്ണ് തുടച്ചു അമ്മയെയൊന്നു നോക്കി . അമ്മയുടെ മുഖവും അമ്മുമ്മയുടെ മുഖം പോലെ  വാർദ്ധ്യക്യത്തിന്റെ ചുളുവുകൾ വീണു തുടങ്ങിയിരിക്കുന്നു .


ശുഭം .

2017, ഫെബ്രുവരി 5, ഞായറാഴ്‌ച

വട. ഒരു കഥ

                                   

                                            വട വായനയിലേക്ക് സ്വാഗതം 


ചായ കുടിക്കുമ്പോൾ അവന്റെ കണ്ണുകൾ കണ്ണാടിപ്പെട്ടിക്കുള്ളിലെ തണുത്ത വടയുടെ കുഴികളിലേക്കിറങ്ങി കൊണ്ടിരിക്കുന്ന ചോനനുറുമ്പിൽ തന്നെയായിരുന്നതിനാൽ പുറത്തെ സംഭാഷണങ്ങളൊന്നും അവൻ ശ്രദ്ധിച്ചില്ലാ . കണ്ണാടിപ്പെട്ടിക്കുള്ളിൽ കൈയിട്ട് വടയെ കൈക്കലാക്കി കുഴിയിൽ കടന്ന ചോനനുറുമ്പിനെ രണ്ടു വിരലുകൾക്കിടയിൽ വെച്ച് ഞെരടിക്കിട്ടിയ സുഖത്തിൽക്കൂടി വടയെ അവൻ ഭോഗിക്കുമ്പോഴും മനസിലാക്കിയില്ലാ വടയുടെ ചരിത്രം .

ഇനി ഇവനിതെപ്പോൾ മനസ്സിലാക്കാനെന്നു ഭോഗം കഴിഞ്ഞ ക്ഷീണത്തിൽ വിശ്രമിക്കുവാനായ് അവൻ കിടന്ന മരത്തിന്റെ മൂട്ടിനു മുകളിലിരുന്ന കാക്കാ നെടുവീർപ്പെട്ടപ്പോൾ മറുകാക്ക പറഞ്ഞു ഇങ്ങനെ ... അവന്റെ ഉള്ളിലായ വട ഇനി വയറ്റിൽക്കിടന്നു വട യക്ഷിയായി മാറാനിനി അധിക സമയം വേണ്ടി വരില്ലാ സുഹൃത്തേ പിന്നെയൊരു മാരത്തോണാവും കാണുക . ആ മാരത്തോൺ അവന്റെ വീട്ടിനു പുറകിലുള്ള വിറകു പിരക്കും പിറകെ ആ ആറു പത്തലിൽ മറച്ച മറയുടെ ഉള്ളിലാവും അവസാനിക്കുക. പിന്നെ ഈ കിടപ്പു സമരം ഒരു കുത്തി ഇരിപ്പ് സമരമായി മാറി സമരമുറ തന്നെ മാറും. പിന്നെ നാറും.

2016, മാർച്ച് 7, തിങ്കളാഴ്‌ച

മധുരം ഈ മൂന്നാർ


മൂന്നാർ

പ്രകൃതിയും രമണിയും കൂ‌ടി 
നശിപ്പിച്ച മൂന്നാർ .

നോക്കുമ്പോൾ പെറ്റു പെരുകിയ 
കോണ്‍ക്രീറ്റ് മലകൾ മാത്രം

നിന്ന് തിരിയാൻ സ്ഥലമില്ലാതെ 
വീർപ്പു മുട്ടുന്ന പാവം പ്രകൃതി .

രമണിയപ്പഴും പ്രസ്സവാവധിയിൽ 
അവൾക്കതൊഴിഞ്ഞു നേരമില്ലാണ്ടായിരിക്കുന്നു.

മനോഹരമായിരുന്നെന്റെ പ്രകൃതി
രമണിയെ,യെനിക്കൊന്നു കാണണം
അവള് ചെയ്യ്തതെറ്റവളെ 
ബോദ്ധ്യപ്പെടുത്തണം

അവളെക്കൊണ്ട് മാപ്പ് പറയിപ്പിച്ചു- 
പറയിച്ചീടണം

പ്രകൃതി രമണിയമായിരുന്നെന്റെ മൂന്നാറെന്ന് .

******************
മധുരം 

മധുവിധു കാലത്തെ
മധുരം
ചുണ്ടുകൾ തമ്മിൽ തിരയുന്ന 
മധുരം
ഓർക്കുമ്പോൾ കുളിരേകും
മധുരം 
സ്വപ്നത്തിൽ കുലച്ചീടുമീ 
മധുരം
ശീക്രത്തിൽ കുതിച്ചീടുന്ന 
മധുരം 
സ്ഖലനത്തിൽ തളരുമീ
മധുരം.

2016, ഫെബ്രുവരി 7, ഞായറാഴ്‌ച

പഴങ്ങഞ്ഞി

അമ്മോ .........

''ദാ വരുന്നടാ ചെറുക്കാ , എനിക്ക് പത്തു കൈയൊന്നുമില്ലാ കൈ രണ്ടേയുള്ളൂ കിടന്നു അലറാൻ.''

അവധിക്കു നാട്ടിൽ വന്ന ശേഷം രാവിലെ നായരേട്ടന്റെ കടയീന്നു ചായ കുടിച്ചാലേ എന്റെ വയറ്റീന്നു പോവു . അത് കഴിഞ്ഞാലൊരു വ്യപ്രാളമാ വയറ്റിൽ . പിന്നെ പല്ലുതേപ്പും കുളിയും പെട്ടന്ന് പാസ്സാക്കി ഇതു പോലൊരു നീട്ടി  വിളിയാ..... അപ്പഴാ അമ്മയുടെ ഈ പള്ളു വിളി.  ഒരു സ്നേഹവുമില്ലാ എന്റെ അമ്മക്കെന്നോട് ഒന്നുമില്ലെങ്കിലും ഒരു കൊല്ലത്തിൽ ഒരുമാസം നാടുകാണാൻ വരുന്നൊരു പ്രവാസ്സിയുടെ വേദന അമ്മക്ക് മനസ്സിലാവണ്ടേ .

വയറ്റിലേയും മനസ്സിലേയും ആ വിഷമം മാറ്റാൻ മേശപ്പുറം തബലയാക്കി കൊട്ട് തുടങ്ങിയപ്പോഴാണ് അമ്മയുടെ വരവ് . കു‌ടെ രണ്ടു കൈകളിലായ് ഏഴു കൂട്ടം സാധനങ്ങളും തബല പ്പുറത്ത് വന്നു .

ഹേ അമ്മയല്ലേ പറഞ്ഞെ അമ്മക്ക്  പത്തു കൈയില്ലാന്ന്, പിന്നെങ്ങനെ ഇതെല്ലാം അമ്മ ഒരുമിച്ചു കൊണ്ട് വന്നെ  .

''ടാ ചെറുക്കാ നീ കൂടുതല് പറയിപ്പിക്കാതെ  വേണോക്കി തിന്നട്ട് പോ.. കേട്ടാ....''

വേണോക്കി തിന്നട്ട് പോവാൻ അല്ലെ.... എന്നാ തിന്നിട്ടു തന്നെ കാര്യം  ....

ആഹാ... ഇതു ആരൊക്കയാ മേശപ്പുറത്തു വന്നിരിക്കുന്നെ  . കണ്ണ് തലച്ചോറിലെത്തിച്ച വിവരം  തലച്ചോറ് നാക്കിനേയും പല്ലിനേയും കൈകളേയും അറിയിച്ചു .

ഇന്നലത്തെ  ചോറ് രാത്രി വെള്ളമൊഴിച്ച് വച്ചത് ,കു‌ടെ ഇന്നലെ ജോർജു അച്ചായന്റെ പുരയിടത്ത് നിന്ന് അച്ഛന്റെ കു‌ടെ പോന്ന ചക്ക കൊണ്ടുണ്ടാക്കിയ കറിയും പിന്നെ തൈരും ,ചമ്മന്തിയും ,നാരങ്ങ  അച്ചാറും, നെല്ലിക്ക അച്ചാറും , ചമ്മന്തിയും, ഉപ്പും, കൂടാതെ  ഇന്നല പൊരിച്ച മീനും.

ആഹഹാ ഈ തണുത്ത വെളുപ്പാൻ കാലത്ത്..... കാലത്തെ എണീറ്റു.... മുന്തിരി വള്ളികൾ തളിരിട്ടോ.. ഇട്ടോ ആരിടാൻ ഞാൻ തന്നെ ഇടണം . ഒന്നും നോക്കിയില്ലാ മുൻപിലിരുന്ന കഞ്ഞിയിൽ ചക്കയും, ചമ്മന്തിയും, തൈരും,
ഉപ്പിലിട്ട നെല്ലിക്കാ നീരും അതിൽ കിടന്ന കാ‍ന്താരി മുളകും ഇട്ടൊരു ഞെവിട് . ഞെവിടി ഞെവിടി എല്ലാം കൂടിയൊരു കുഴമ്പ് പരുവമായപ്പോൾ എടുത്തൊരു കുടിയാ .

ആ ഹ ഹ എന്നാ സുഖം .... നാവു വഴി തൊണ്ട കടന്നു പഴങ്ങഞ്ഞി  ഉള്ളിലേക്ക് കടക്കുമ്പോൾ എന്നാ ഒരു തണുപ്പ്.
രണ്ടു മിനിറ്റുനുള്ളിൽ പാത്രം കാലി .

''ഞാനിന്നലെ പറഞ്ഞത് നീ മറന്നോ'' ... പുറകിൽ നിന്ന് കേൾക്കുമ്പോഴാണ് അമ്മ പുറകിൽ തന്നെ നിന്ന കാര്യം ഞാൻ അറിയുന്നത്.

എന്താ അമ്മ ഇന്നലെ പറഞ്ഞത് .

''എനിക്കാ  ഹോമിയോ ഡോക്ട്ടറെ വീട്ടിൽ പോയ്‌  കാണണമെന്നു ഞാൻ പറഞ്ഞത് .  മറന്നു കാണും വായ്ക്കു രുചിയായിട്ട്‌  കഴിക്കാൻ ഒന്നുമില്ലാണ്ടാവുമ്പഴല്ലേ നിനക്ക് അമ്മയെക്കുറിച്ച്   ഓർമ വരൂ.''

ഇല്ലമ്മാ ഞാൻ  മറന്നില്ലാ അമ്മ റെഡിയാവ്  നമ്മുക്കിപ്പം തന്നെ പോവാം.

''ഇനി ഇന്നു പോയിട്ടെന്തിനാ സമയം ഒൻപതു കഴിഞ്ഞില്ലേ ഡോക്ട്ടർ ഇപ്പോൾ പോയ്‌ കാണും''

എന്നാൽ നാളെ പോവാം അമ്മ.

''നാള...  എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത് നീ . ഡോക്ട്ടർ മാസത്തിലെ ആദ്യത്തെ തിങ്കൾ  മാത്രമേ ഇവിടുത്തെ വീട്ടിൽ കാണു . വന്നാലും രാവിലെ ഏഴു തൊട്ടു പത്തു മണിവരെയേ ഇവിടുള്ളൂ അതുകഴിയുമ്പോൾ അയാള് അയാളെ പാട്ടിനു പോവും ''.

എന്നാ നമ്മുക്ക് ഹോസ്പിറ്റലിൽ പോയ്‌ കാണാം അമ്മ.

നല്ല കാര്യമായ് ഏഴു  കിലോമീറ്ററു ദൂരം കൊണ്ട് പോകാത്ത നീയല്ലേ ഇനി എഴുപതു കിലോമീറ്റർ എന്നെയും കൊണ്ട് പോകുന്നത്  .

ഇതും പറഞ്ഞു ഞാൻ കഴിച്ചു കഴിഞ്ഞ  പാത്രങ്ങൾ എടുത്തു കൊണ്ട് അമ്മ അടുക്കളയിലേക്ക്  പോകുമ്പഴാ  അമ്മ ഇന്നലെ പറഞ്ഞ ആ നടുവേദനയുടെ ശരീര ഭാഷ  അമ്മയിൽ ഞാൻ  ശ്രദ്ധിക്കുന്നേ.

ശരിയാണ് അമ്മ ഇന്നലെ പറഞ്ഞതാണ് . ഞാൻ മറന്നു .

എന്റെ നാക്കിന്റെ രുചിയും , വയറ്റിലെ വിശപ്പും , മനസ്സിനുള്ളിലെ വേദനകളും എല്ലാം തന്നെ  ഞാൻ പറയാതെ എന്റെ അമ്മക്ക് മനസ്സിലാക്കുവാൻ  കഴിഞ്ഞിട്ടുണ്ട്  . എന്നാൽ  എനിക്കു എന്റെ അമ്മയുടെ അകമേയുള്ള വേദന പോയിട്ട് പുറമേയുള്ള  വേദന പോലും മനസ്സിലാക്കാൻ പറ്റാണ്ട് പോയല്ലോ  .

ഇതും ആലോചിച്ചിരിക്കുമ്പഴാ  ''എന്താടാ നിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നേന്നും ചോദിച്ചു'' പിന്നും അമ്മയുടെ വരവ് .

കാ‍ന്താരി മുളകിന്റെ എരിയാ  അമ്മേ ന്നും  ....പറഞ്ഞു അമ്മക്ക് മുഖം കൊടുക്കാതെ കൈ കഴുകാനായ് ഞാൻ എണീക്കുമ്പോൾ മനസ്സിൽ  ഒന്ന് ഞാൻ ഉറപ്പിച്ചിരുന്നു.  ഇന്നത്തെ എഴുപതു കിലോമീറ്റർ യാത്രയെക്കുറിച്ച് .

2015, ഒക്‌ടോബർ 6, ചൊവ്വാഴ്ച

ആ അവൻ ഞാനല്ല

വർഷങ്ങൾക്കു മുൻപ്പ് ഏഴാം  ക്ലാസ്സിൽ പഠിക്കുമ്പോഴാണ്‌ അവനിൽ നിന്നും ആ ആഗ്രഹം ഞാൻ  കേൾക്കുന്നത് . വലുതാവുമ്പോൾ ആരാവാനാണ് ആഗ്രഹമെന്നു എല്ലാവരോടും ചോതിക്കുന്നതിനിടയിൽ ക്ലാസ് ടീച്ചർ അവനോടും തിരക്കി,  അതിനു അന്ന്  അവന്റെ മറുപടി ഇങ്ങനെയായിരുന്നു  '' പഠിച്ചു വലുതാവുമ്പോൾ എനിക്കു ഈ സ്കൂളിൽ തന്നെ ജോലിക്ക് കയറണം ടീച്ചർ ''.

അന്നവന്റെ ആഗ്രഹം കേട്ട ടീച്ചർക്ക് പോലും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. കാരണം ഏഴാം ക്ലാസ്സിൽ മൂന്നാം കൊല്ലവും തോറ്റിരിക്കുന്നവന്റെ ആഗ്രഹമാണെന്നതാണ്  . എല്ലാവരും മതി മറന്നു ചിരിച്ചു . ചിരി കഴിഞ്ഞു മുഴുവൻ കുട്ടികളുടെയും ആഗ്രഹങ്ങൾ കേട്ടുകഴിഞ്ഞപ്പോൾ അവനൊഴിച്ചു ബാക്കി ഉള്ളവരെല്ലാം ഡോക്ട്ടറും , എൻജിനിയരും , കലക്ട്ടരും , വക്കീലും , ക്കെ ആയ് കഴിഞ്ഞിരുന്നു.

അങ്ങനെ ആ വർഷത്തെ വല്ല്യ  പരീക്ഷ  കഴിഞ്ഞു റിസ്സൾട്ട് വന്നു . അവൻ തോറ്റു,  ബാക്കി എല്ലാവരും ജയിച്ചു . പിന്നിടുണ്ടായ മാറ്റം എന്താണെന്ന് പറഞ്ഞാൽ അവൻ പഠിത്തവും  നിർത്തി  ഞങ്ങൾ പഠിച്ചു നേരുത്തേ  പറഞ്ഞ ആഗ്രഹങ്ങൾ നിറവേറ്റുവാനും  പോയ്‌.


വർഷങ്ങൾ കഴിഞ്ഞു .

ഡിഗ്രി പഞ്ചവൽസ്സര പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടും തീരാത്ത വിഷമത്തിൽ ഞങ്ങൾ കുറച്ചു കൂട്ടുകാർ  നാട്ടിലെ അമ്പലത്തിനു സമീപമുള്ള ആൽത്തറയിൽ പതിവായ് ഒത്തുകൂടുവാൻ തുടങ്ങി .

കൈയിൽ ഒരു സിഗരറ്റ് വാങ്ങുവാൻ പോലും തെണ്ടേണ്ട അവസ്ഥ. വീട്ടുകാരുടെയും നാട്ടുകാരുടെയും ആക്കലുകൾ  വേറേയും. ഇതെല്ലാം ആലോചിച്ചിരുന്നു  ഒരു സിഗരറ്റ് അഞ്ചു പേർ വലിച്ചിരിക്കുമ്പോഴാണ്‌ എരി തീയിൽ എണ്ണ ഒഴിക്കുവാനായ് അവന്റെ വരവ് .

ആ ഇടക്കിറങ്ങിയ ബജാജിന്റെ പുതിയ മോഡൽ ബൈക്കിലാണ് വരവ് , വന്നപാടെ ബൈക്ക് സെൻട്രൽ സ്റ്റാൻഡിലിട്ടിട്ടു അതിൽ തന്നെ ഇരുന്നു നേരെ  പോക്കറ്റിൽ നിന്ന് വിൽസിന്റെ പൊട്ടിക്കാത്തൊരു പ്യാക്കറ്റെടുത്ത് നമ്മുടെ മുന്നിൽ വച്ച് തന്നെ  പൊട്ടിച്ചു അതിൽ നിന്നൊരണമെടുത്തു ചുണ്ടേൽ വച്ച് അതി മനോഹരമായ് കത്തിച്ചു വായിലുള്ള പുക പുറത്തേക്കു ഊതി കൊണ്ട് ഞങ്ങളെയൊന്നു നോക്കി .

അപ്പോഴും  ഞാനുൾപ്പടെ  ഞങ്ങളിൽ പലരും അവന്റെ കൈയുലുള്ള പ്യാക്കറ്റിലേക്കായിരുന്നു ശ്രദ്ധ. അതു മനസ്സിലാക്കിയ അവൻ  സിഗരറ്റ് പ്യാക്കറ്റ്നീട്ടി കൊണ്ട് പറഞ്ഞു

 ''വലിക്കളിയാ വലിക്ക് ഇന്നെനിക്ക് ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷമുള്ള ദിവസമാണ്'' .

ഞങ്ങൾ പെട്ടന്ന് തന്നെ അവൻ തന്ന പ്യാക്കറ്റ് തുറന്നു സിഗരറ്റുകൾ ചുണ്ടിൽ വച്ച് കത്തിച്ചു അവന്റെ സന്തോഷത്തിൽ പങ്കുകൊണ്ടുവെന്നു വരുത്തി അവനോട് തിരക്കി .

എന്താടാ ഇത്ര സന്തോഷം ?

'' ഞാനും നിങ്ങളും സ്കൂളിൽ നിന്ന് പിരിഞ്ഞ ശേഷം നിങ്ങൾക്ക് കുറെ കൂട്ടുകാരും അനുഭവങ്ങളും ക്കെ  ഉണ്ടായിരിക്കാം . പക്ഷെ എന്റെ മനസ്സിലിന്നും ആ എട്ടാം ക്ലാസും അവുടുത്തെ സംഭവങ്ങളും മാത്രമാണേ '' .

അതിനു ?   അകത്തേക്കെടുത്ത പുക പുറത്തേക്കുതിക്കൊണ്ടായ് ഞാൻ ചോദിച്ചു.

''  ഒരു ദിവസം ക്ലാസ് ടീച്ചർ നമ്മളോടെല്ലാം ഭാവിയിൽ എന്താവണമെന്ന് ചോദിച്ചതോർമ്മയുണ്ടോ നിങ്ങൾക്ക് ?

ഹാ ഓർമയുണ്ട്. ''ഞാൻ മറുപടി പറഞ്ഞു''

''അന്നു നിങ്ങളൊക്കെ എന്തൊക്കയാ പറഞ്ഞേ'' ?

അതൊന്നും ഓർക്കുന്നില്ല  എന്തോ ഒന്ന് പറഞ്ഞു അന്ന്  ഡോക്ട്ടറോ  ഇൻജിനിയറോ അങ്ങനെയേതാണ്ട്.

'' എന്തോ ഒന്നല്ല നീ പറഞ്ഞു ഡോക്ട്ടർ ലവൻ പറഞ്ഞു ഇൻജിനിയർ .... എന്നിട്ടോ വല്ലതും ആയോ'' ?

അതൊക്കെ ആന്നു ചുമ്മാ പറയുന്നതല്ലേ ... ആട്ടെ നീ എന്തിനാ അതൊക്കെ ഇപ്പോൾ പറയുന്നേ ?

''ചുമ്മാതൊ ? .....എന്നിട്ടാണോ ഞാനന്ന് പഠിച്ചു അവിടെ തന്നെ ജോലിമേടിക്കുമെന്നു പറഞ്ഞപ്പോൾ നീയൊക്കെ ചിരിച്ചത്'' ?

അതോ .... അതു പിന്നെ നീ മൂന്നു തവണ പൊട്ടി ഇരിക്കുമ്പോൾ അങ്ങനെയൊക്കെ പറഞ്ഞാൽ ആരാ ചിരിക്കാത്തെ ....

'' ചിരിച്ച നീയൊക്കെ ആന്നു പറഞ്ഞതുവല്ലതും ആയോടാ '' ? പറ പറയടാ ....

ഇല്ലാ .

''എന്നാൽ കേട്ടോ ഞാൻ അന്നു പറഞ്ഞത് സത്യമാവാൻ പോകുന്നു''

എന്ത് .

''പഠിച്ച സ്കൂളിൽ തന്നെ ജോലി ''

എന്തായിട്ട് ?

''അതൊക്കെ നിങ്ങൾ വഴിയെ അറിഞ്ഞോ... '' ഇതും പറഞ്ഞു എന്റെ കൈയിലിരുന്ന അവൻ തന്ന  സിഗരറ്റു പ്യാക്കും വാങ്ങി ബൈക്ക് സ്റ്റാർട്ട് അവൻ പോയ്‌ .

ഞങ്ങൾ പരസ്പ്പരം നോക്കി ...എന്തു ജോലിയായിരിക്കും എന്നാലും  അവനവിടെ കിട്ടിയത് .

അന്ന് സ്കുളിൽ നിന്ന് പോയതിനു ശേഷം എന്തായാലും അവൻ പഠിക്കാൻ പോയിട്ടില്ല .

അപ്പോൾ പിന്നെ ....  പ്യുണ്‍ ആയിട്ടായിരിക്കുമോ


ഹേ  പ്യുണ്‍ ആകണമെങ്കിലും വേണം കുറച്ചു വിവരം

കഞ്ഞിവയ്പ്പ് ആയിരിക്കുമോ ???

ഹാ... അതാവാൻ ചാൻസ്സുണ്ടെന്നു ഞാനും  .

അങ്ങനെ മൂന്നാലു ദിവസ്സങ്ങൾ കഴിഞ്ഞു,

അവനു സ്കുളിൽ  ജോലി കിട്ടിയെന്ന് വീട്ടിലറിഞ്ഞാൽ പിന്നെ കിളക്കാൻ പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിരിക്കുവായിരുന്നു ഞങ്ങൾ, അന്നേരമാണ് കൂട്ടത്തിലൊരുവന്റെ   സൈക്കിളിൽ പാഞ്ഞുള്ള  വരുവ് .

അവൻ വന്നപാടെ തന്നെ ഞങ്ങളോടായ്‌ ചോദിച്ചു .

ഡാ അവന്റെ സ്കുളിലെ  ജോലിയെന്താണെന്നറിഞ്ഞാ  ?

ഇല്ലാ ... എന്താണ് ... നീ കണ്ടാ.....

കണ്ടളിയാ കണ്ടു ..... കൊച്ചുപെങ്ങളെ കൊണ്ടാക്കാൻ സ്കുളിലോട്ടു പോയതാ .

ഞങ്ങളെല്ലാം ചെവികൂർപ്പിച്ച്  ഒരേ സ്വരത്തിൽ അവനോടായ് ചോദിച്ചു എന്തുവാ അളിയാ  അവനു കിട്ടിയ  ജോലി ?

'' പെയിന്റടി അളിയാ പെയിന്റടി രണ്ടാഴ്ച്ചത്തെ അടങ്കല്ലിനു സ്കുളിലെ പണി അവനെടുത്തിരിക്കുവാന്നു അതാണളിയാ പഠിച്ച സ്കുളിൽ തന്നെ അവനു കിട്ടിയ ജോലി   ''

പിന്നെ ആ പഴയ ഏഴാം ക്ലാസിലെ ചിരി  തന്നെയായിരുന്നു അവിടെ .


എല്ലാ ജോലിക്കും അതിന്റേതായ മാന്യത ഉണ്ടെങ്കിലും  ഇതിനു വേണ്ടിയാണോ മൂന്നാലു ദിവസം അവൻ ഞങ്ങളുടെ ഉറക്കം കളയിപ്പിച്ചതെന്നോർക്കുമ്പോൾ ചിരിക്കാതെന്തുചെയ്യാനാ .

എന്തായാലും ആ സംഭവത്തിനു ശേഷം ഞങ്ങളെല്ലാവരും ജോലിക്കായ് മൽസ്സരിക്കുവാൻ തുടങ്ങിയെന്നതാണ് സത്യം.



******************************************************

















എന്ന്
ഞാൻ
മാനവൻ മയ്യനാട് .                      ശുഭം .


2015, സെപ്റ്റംബർ 7, തിങ്കളാഴ്‌ച

ഒറ്റപ്പെടൽ


ബന്ധങ്ങളാണ്‌  ജീവിതത്തിലെ   ബന്ധനമെന്നു സന്യാസിനി  സമൂഹം പറയുമ്പോൾ

ബന്ധനത്തിന്റെ   സുഖമറിയുകയാണ്  ജീവിത ലക്ഷ്യമെന്നും  ചിലർ


ഇനിയും അനുഭവിക്കാത്ത സുഖങ്ങൾ തേടിയുള്ള യാത്രയിൽ തുടരുന്നവർ അറിയുക....


എല്ലാ സുഖങ്ങളും ഒടുവിലത്തെ  മാവിൻ ചൂടിൽ വേവുമ്പോഴുണ്ടാകുന്ന സുഖമറിയുന്നവരെ മാത്രം  . ആ വല്യ സുഖത്തിലേക്കുള്ള യാത്രയിൽ ബന്ധവും ബന്ധങ്ങളും സുഹൃത്തുക്കളും എല്ലാമൊരു സുഖം . എന്നോ എവിടയോ വച്ച് മറക്കേണ്ട സുഖങ്ങൾ . ആ മറവിക്ക് മുന്നുള്ള കുറച്ചു നിമിഷങ്ങൾ മാത്രമാണി  ജീവിതം .
                                *********************************************************************************

                                                  *മാനവൻ മയ്യനാട്*

2015, ജൂലൈ 7, ചൊവ്വാഴ്ച

കളിസുഖം

പ്രവാസിക്ക് വെള്ളിയാഴ്ച്ചയെന്നാൽ സിനിമാ മേഖലയിലുള്ളവരേക്കാൾ ഇഷ്ട്ടമാണ് . ഓരോ വെള്ളിയാഴ്ച്ചകളിലും ഇറങ്ങുന്ന  സിനിമകളുടെ ജയപരാജയങ്ങളാണ് ഓരോ സിനിമ പ്രവർത്തകരുടെയും ആ മേഖലയിലെ  ആയുസ്സ് നിശ്ചയിക്കുന്നതെങ്കിൽ ഇവിടെ പ്രവാസിയുടെ വെള്ളിയാഴ്ച്ചയിലെ ജീവിതാനുഭവങ്ങളെന്നാൽ  ഒരായിസ്സു മുഴുവൻ സിനിമയെടുക്കുവാനുള്ള ആശയങ്ങളായിരിക്കും .

അങ്ങനെയുള്ളൊരു വെള്ളിയാഴ്ച്ച ,

സമയം രാവിലെ പത്ത്  കഴിഞ്ഞു , ആരും ഉണർന്നിട്ടില്ല, ഇന്നലത്തെ ആഘോഷം കഴിഞ്ഞപ്പോൾ തന്നെ രാത്രി ഒരു മണിയായ്‌ . സാധാരണ വെള്ളിയാഴ്ച്ചകളിൽ രാവിലെ ഏഴ് മണിക്ക് ഞാൻ എണീക്കുന്നതാണ് ഞാൻ ഉണരുന്നതല്ല ഒരു സുലൈമാനി എന്നെവന്നു ഉണർത്തുന്നതാണ്. ആ ഉണർത്തു സുലൈമാനി ഇന്ന് എന്നെവന്നു ഉണർത്തിയില്ല . എങ്ങനെ ഉണർത്തും ആ സുലൈമാനി മേക്കർ ഇന്നലത്തെ ആഘോഷത്തിന്റെ ഭാഗമായ് നാലുകാലിൽ കൂർക്കം വലിച്ചുറങ്ങുകയാണ് .

ഞാൻ കട്ടിലിൽ നിന്ന് തിരിഞ്ഞു മൊബൈൽ തിരഞ്ഞു എവിടുന്നോ തപ്പി തടഞ്ഞു ഒരുവിധം കിട്ടി. തള്ള വിരലുകൊണ്ട് ബട്ടണ്‍ അമർത്തിയപ്പോൾ സമയം തെളിഞ്ഞു 10 : 17, അതിനു മുകളിലായ് 37 ഡിഗ്രി സെൽഷ്യസ്സും . പുറത്തു പുലർച്ചെ തന്നെ ചൂട് ശക്ത്തമായിരിക്കുന്നു ഞാൻ നേരെ റൂമിലുള്ള AC യിലോട്ട് നോക്കി 19 ഡിഗ്രി . ഹാ... കാണുമ്പോൾ സന്തോഷം പക്ഷെ ആ തണുപ്പ് പുറത്തുവരുന്നില്ലെന്ന് മാത്രം .

സമയം പത്ത് കഴിഞ്ഞിട്ടും വെളിയിൽ സൂര്യൻ കത്തി ജ്വലിച്ച് 37 ഡിഗ്രി എത്തിയിട്ടും റൂമിലോട്ടുള്ള
മൂപ്പരുടെ വരവിനെ കറുത്ത കോട്ടിട്ട ജനാലകൾ അതിമനോഹരമായ് തടയുന്നുണ്ട്‌ . അതുകൊണ്ട് തന്നെ റുമു നല്ല ഇരുട്ടിലുമാണ് . ഞാൻ കണ്‍പോളകൾ രണ്ടു മൂന്നു തവണ അതി ശക്തമായ് അടയ്ക്കുകയും തുറക്കുകയും ചെയ്യ്‌ത് റുമു മുഴുവനായ്  കണ്ണോടിച്ചു .

നമ്മുടെ സുലൈമാനി മേക്കർ അധാ നാലുകാലിൽ, ഞാൻ ഒന്നുംകുടി സുക്ഷിച്ചു നോക്കി , ങാ ... നാലുകാലിൽ രണ്ടു കാൽ അവന്റെ അനിയന്റെതാണ് . അവന്റെ അനിയൻ ഇന്നലെ വന്നതാണ് ചേട്ടനെ കാണാൻ. രണ്ടും കെട്ടിപ്പിടിച്ചു നല്ല ഉറക്കത്തിലാണ് . ഇന്നലെ രണ്ടും തമ്മിൽ കണ്ടപ്പോൾ എന്തൊക്കയോ തമ്മിൽ പറഞ്ഞു കലഹിച്ചതാണ് , എന്നിട്ട് ഇന്നിപ്പോ ദാ ഒന്നും അറിയാത്ത പോലെ കെട്ടിപ്പിടിച്ചുള്ള ഉറക്കവും ഇതിനെയാണ് ചോര ശാസ്ത്രമെന്നും കൂടപ്പിറപ്പ് ശാസ്ത്രവുമെന്നൊക്കെ  പറയുന്നത് .

ഉറങ്ങുന്നവരെ ഉണർത്താതെ ഞാൻ സാവധാനം എണീറ്റു നിന്നപ്പോഴാണ് എന്റെ പുറകിലായ് കിടന്നിരുന്ന ദേവരാമനെ കണ്ടത് . നാട്ടിൽ പോയ്‌ കല്യാണം കഴിഞ്ഞു ഇന്നലെ വന്നതേയുള്ളൂ . കല്യാണം കഴിഞ്ഞു ഒൻപതു ദിവസമേ പാവത്തിന്  നാട്ടിൽ നില്ക്കാൻ കഴിഞ്ഞുള്ളൂ . ലീവ് ഇല്ലാത്തതിന്റെ സങ്കടവും പറഞ്ഞു പതിനഞ്ചു ദിവസം മുന്നേ ഇവിടുന്നു പോയതാണ് . പോയ്‌ ആറാം നാൾ കല്യാണം ഒൻപതു ദിവസം പെണ്ണിന്റെ കു‌ടെ പത്താം നാൾ പിന്നെയും ദാ ഇവിടെ ഞങ്ങളുടെ കു‌ടെ .

എന്തൊക്കെ ത്യജിച്ചാണ് ഓരോ മനുഷ്യനും പ്രവാസിയുടെ കുപ്പായം അണിയുന്നത് , അമ്മ, അച്ഛൻ, സഹോദരങ്ങൾ , ഭാര്യ ,മക്കൾ , നല്ല ഭക്ഷണം , ഓണം , ക്രിസ്മസ്സ് , പെരുന്നാൾ , ഈ വിഷമങ്ങളൊക്കെ  നമ്മുടെ ബന്തുക്കളോടൊ സുഹൃത്തുക്കളോടൊ പറഞ്ഞാലോ ഉടനെ മറുപടിയെത്തും  "അതിനെന്താ നീ ഗൾഫിലല്ലേ"  ഈ പറയുന്നവരെയെല്ലാം  ഇവിടെ കൊണ്ടുവരണം എന്നാലെ ഇവരൊക്കെ പഠിക്കു .

ഞാൻ കട്ടിലിൽ നിന്നെഴുന്നേറ്റു നാല് കാലിയെ മറികടന്നു ദേവരാമനടുത്തെത്തി ഞാനടുത്തെത്തിയത് അവനരിഞ്ഞിട്ടില്ല . ഇന്നലത്തെ ബഹളത്തിനിടയിൽ അവനോടൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല .  എന്തോ കാര്യമായ് ഫോണിൽ ചെയ്യുകയാണവൻ , പെണ്ണുമായ്‌ ചാറ്റ് ചെയ്യുവായിരിക്കും പാവം കണ്ടു കൊതി തീർന്നിട്ടുണ്ടാവില്ല ആർക്കായാലും ഉണ്ടാവും വിഷമം. പക്ഷെ ആ വിഷമം ഒന്നുംതന്നെ അവൻ മുഖത്ത് പ്രകടിപ്പിച്ചിട്ടുമില്ല . മൊബൈലിൽ നിന്നുള്ള വെട്ടം അത് വ്യക്തതമാക്കുന്നുണ്ട് . "അല്ലേലും പക്വത ഉള്ളവർ അങ്ങനെയാണ് മനസ്സിന്റെ വിഷമം മുഖം അറിയില്ലാ".

ഞാൻ കൈകൊണ്ട്  തട്ടുമ്പോഴാണ് അവനെന്നെ കാണുന്നത് . അപ്പോൾ തന്നെ മൊബൈൽ വഴിയുള്ള ബന്ധം അവനുപേക്ഷിച്ചിട്ടു  എന്നോട് തിരക്കി ,

എന്തൊക്കെയുണ്ട് മാനവാ ഇവിടുത്തെ വിശേഷം .

"ഇവിടെയെന്താ ദേവാ വിശേഷം . വിശേഷം നിനക്കല്ലേ , ഇന്നലെ നല്ല തിരക്കല്ലായിരുന്നോ അതാ ഞാൻ നാട്ടിലെ കാര്യങ്ങളൊന്നും തിരക്കാഞ്ഞെ "

നാട്ടിലെന്താ വിശേഷം മാനവ അങ്ങനെ പോണു അവൻ ശബ്ദം താഴ്ത്തി പറഞ്ഞു

"മനസ്സിലാവും ദേവാ എനിക്ക്  കല്യാണം കഴിഞ്ഞു പെണ്ണിനേയും വീട്ടിൽ നിർത്തി പത്തിന്റന്നു  നീ ഇവിടെ നിൽക്കുമ്പോഴുള്ള വിഷമം ഞാൻ പറഞ്ഞു  "

ഓ അങ്ങനെയൊന്നും ഇല്ല മാനവ ആറു മാസം കഴിയുമ്പോൾ ഞാൻ പോയ്‌ അവളേയും കൊണ്ടിങ്ങു വരത്തില്ലേ അത് വരെ ചെറിയൊരു വിഷമം അത്രയേയുള്ളൂന്നു അവനും  .

ഞാൻ കുറച്ചു നേരം അങ്ങനെ നിന്നുപോയ് . തിരിഞ്ഞു സുലൈമാനി ഇടാനായ് കിച്ചണിലോട്ട് പോകുന്നതിനു മുന്നെയായ് അവന്റെ പെണ്ണിനെ കുറിച്ചും തിരക്കാൻ ഞാൻ മറന്നില്ല

"ദേവാ എങ്ങനെയുണ്ടടാ പെണ്ണ് "

എന്താ പറയാനാ മാനവ ഒരു കളിസുഖം തരാത്തൊരു പെണ്ണ് . ഈ പത്തു ദിവസ്സത്തിനിടയിൽ ഞാൻ എത്രയോ തവണ പറഞ്ഞു നോക്കി ഒരുരക്ഷയുമില്ല .

വൃത്തികെട്ടവൻ ഞാൻ എന്റെ മനസ്സിൽ തന്നെ  പറഞ്ഞു . രാവിലെ അവന്റെ വായിലിരിക്കുന്നത് കേൾക്കാൻ ചെന്നതിനു  എന്നെത്തന്നെ പറഞ്ഞാൽ മതിയല്ലോ  പിന്നെ അവിടെ നിന്നില്ല നേരെ കിച്ചണിൽ വന്നു സുലൈമാനിക്ക് വെള്ളം വച്ചു . വെള്ളം തിളക്കുമ്പഴും തേയില ഇട്ടു ഗ്യാസ്  ഓഫ് ചെയ്യ്‌ത് പഞ്ചസ്സാര ഇടുമ്പോഴും എന്റെ ചിന്ത അവന്റെ കളിസുഖം തന്നെയായിരുന്നു .എന്നാലും സ്വന്തം പെണ്ണിനെക്കുറിച്ച് അവനു ഇങ്ങനെയൊക്കെ പറയാൻ കഴിഞ്ഞല്ലോ . ആ ചിന്തയൊന്നും മുഖത്ത് പ്രകടിപ്പിക്കാതെ  ഒരു ഗ്ലാസ്‌ സുലൈമാനി അവനും  കൊടുത്തു ഞാൻ ഹാളിൽ വന്നിരുന്നു .

ദിവസങ്ങൾ കഴിഞ്ഞു അരുവിക്കരയിൽ തിരഞ്ഞെടുപ്പിന് ഇനി രണ്ടുനാൾ TV യും പത്രവും തുറന്നാൽ അരുവിക്കര നിറഞ്ഞു കവിയും അത്രമാത്രം ഒഴുക്കാണ്  അരുവിക്കരയിൽ . നീന്താൻ അറിഞ്ഞുടാത്തവരുപോലും അരുവിയിൽ  ചാടുന്നുണ്ട്  ഈ ഒഴുക്കിനെ അതിജീവിച്ചു ആരു ജയിക്കും എന്നതാണ് ചർച്ച . ഇവിടെ സോളാറും ജോപ്പനും മാണിയും തലകുത്തി മറിഞ്ഞിട്ടും വീഴാത്ത വൻമതിലിനോടാണ് മറ്റുള്ളവരുടെ  മൽസ്സരം . ആര് ജയിച്ചാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെയാണ് ഇതു പത്തറുപതു കൊല്ലമായിട്ടും കാലഹരണപെടാത്തൊരു  പഴഞൊല്ലാണ് .

 അങ്ങനെ വോട്ടെടുപ്പ് കഴിഞ്ഞു റിസ്സൾട്ട് വരുന്ന ദിവസ്സമായ് .

വീട്ടിൽ അരിമേടിക്കാൻ കാഷില്ലെങ്കിലും TV ക്ക് മുന്നിലിരുന്നു തിരഞ്ഞെടുപ്പ് കാണുന്ന ശരാശരി മലയാളിയപ്പോലെയാവനായ് ഞാനും തീരുമാനിച്ചു . രാവിലെ ഏഴ് മണിക്ക് തന്നെ എണീക്കാനായ് അലാറം വച്ച് കിടന്നു . അലാറം അടിച്ചു ചെറിയ മടിയോടെ തിരിഞ്ഞപ്പോൾ നമ്മുടെ ദേവൻ അന്നത്തെ അതെ പൊസ്സിഷനിൽ മൊബൈലും കൈയിൽ പിടിച്ചു ഇരിക്കുന്നുണ്ട്‌ . അതുകൊണ്ട് തന്നെ ഞാൻ  അവനോടായ് പറഞ്ഞു

 ദേവാ  ഒരു സുലൈമാനി ഇട്ടോണ്ട് വാടാ .

എന്നാൽ ഞാൻ പറഞ്ഞത് കേൾക്കാത്ത മട്ടിൽ ഇരിക്കുന്ന അവനെകണ്ടപ്പോൾ വയസ്സിന്റെ മൂപ്പിന്റെ സ്വാതന്ത്ര്യം മുഴുവനായെടുത്തു വീണ്ടും ഉച്ചത്തിൽ തന്നെ പറഞ്ഞു .

ദേവാ നിന്നോട പറഞ്ഞെ   ഒരു സുലൈമാനി ഇട്ടോണ്ട് വരാൻ .

ഞാൻ പറഞ്ഞത് ഒട്ടും ഇഷ്ട്ടപ്പെട്ടില്ലാന്നു മനസ്സിലാക്കും വിധം മൊബൈല് കട്ടിലിൽ  വലിച്ചെറിഞ്ഞിട്ടവൻ  ചാടി എണീറ്റിട്ട് എന്നോടായ് പറഞ്ഞു .

"നിങ്ങളും എന്റെ പെണ്ണിനെ പോലെതന്നയാണ് ഒരു കളിസുഖവും തരില്ലാ , ഇതു പറഞ്ഞവൻ സുലൈമാനി ഇടുവാനായ് കിച്ചണിലോട്ട് പോയ്‌" .

എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല അവന്റെ പെണ്ണും ഞാനും കുടി എങ്ങനയാ അവന്റെ കളിസുഖം ഇല്ലാണ്ടാക്കിയതെന്ന്. ഉറക്കം തെളിഞ്ഞ ഞാൻ നേരെ അവൻ വലിച്ചെറിഞ്ഞ ഫോണെടുത്ത്  നോക്കിയപ്പോഴാണ് അവന്റെ കളിസുഖം എന്നത് മൊബൈലിൽ കളിക്കുന്ന ക്യാന്റി ക്രാഷ് ഗയിം  ആണെന്ന്  കണ്ടെത്തി  . അതും നോക്കി ഇരിക്കുമ്പോൾ തന്നെ സുലൈമാനിയുമായ് ആളു വന്നു . അതും വാങ്ങി അവന്റെ കളിപ്പാട്ടം അവനെയും ഏൽപ്പിച്ച് ഞാൻ ഹാളിലെത്തി.

ഹാളിൽ കസേരയിലിരുന്നു സുലൈമാനി കുറച്ചു അകത്താക്കി ചാരി ഇരുന്നപ്പോഴാണ് ചിന്തയിൽ വന്നത് . ഇതു പോലെയാണല്ലോ നമ്മുടെ ദൃശ്യമാധ്യമങ്ങളെല്ലാമെന്നത്  അവരുടെ തലക്കെട്ടും ഫോട്ടോയും  കണ്ടു വായിക്കുന്ന  നുറുശതമാനം സാക്ഷരത കൈവരിച്ച മലയാളിക്ക് എല്ലാം വായിക്കാനും മനസ്സിലാക്കാനും  അറിയാം എന്നാൽ ആ കഴിവ് വച്ച്  വായിക്കുന്ന പത്രത്തിന്റെ ചായ്‌വ് മനസ്സിലാക്കണമെന്നില്ലല്ലൊ, ഇതും മനസ്സിൽ ആലോചിച്ചു ഞാൻ TV ഓണ്‍ ചെയ്യ്‌തു.

ശുഭം .




*********************************************************************************